സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കപ്പെട്ട ഞാൻ

പാതി മയക്കത്തിൽ
ഞാൻ ഓർക്കുകയായിരുന്നു
മുഷ്ടിചുരുട്ടി,
കാൽമുട്ട് മടക്കി തൊഴിച്ചു
സഹിക്കവയ്യാ‍തെ വന്നപ്പോൾ
ഒരു ദിവസം അമ്മ എന്നെ പുറത്താക്കി
എന്തൊരു സുഖമായിരുന്നു
അമ്മ കഴിക്കുന്നതിന്റെ
പാതിയും കഴിച്ചങ്ങനെ
സുഖമായി ഉറങ്ങാം
ഒരു ടെൻഷനുമില്ലായിരുന്നു
ഇന്ന് എന്തെല്ലാം കേൾക്കണം കാണണം
അവിടേക്ക് ഒരു തിരിച്ച് പോക്ക് അസാദ്ധ്യം.

വൈകിവന്ന സന്ധ്യ


മഴമണ്ണു മണക്കുന്നൊ-
രീറൻ സന്ധ്യയ്ക്ക്
കാത്തിരുന്നു ഞാനെന്റെ
ഹൃദയ മദ്ദളത്തിന്റെ
താളക്കൊട്ടുമായ്
ആടിയുലയുന്ന മനസ്സിന്റെ
നൂൽ പാലത്തിലൂടെ
നീയെൻ കൈപിടിച്ചോടി വരുമെന്ന്
ഞാനേറെ സ്വപ്നം കണ്ടിരുന്നു.