വൈകിവന്ന സന്ധ്യ


മഴമണ്ണു മണക്കുന്നൊ-
രീറൻ സന്ധ്യയ്ക്ക്
കാത്തിരുന്നു ഞാനെന്റെ
ഹൃദയ മദ്ദളത്തിന്റെ
താളക്കൊട്ടുമായ്
ആടിയുലയുന്ന മനസ്സിന്റെ
നൂൽ പാലത്തിലൂടെ
നീയെൻ കൈപിടിച്ചോടി വരുമെന്ന്
ഞാനേറെ സ്വപ്നം കണ്ടിരുന്നു.